l o a d i n g

ഇന്ത്യ

ഒഡീഷയിലെ പുരി രഥയാത്രക്കിടെ തിക്കിലും തിരക്കിലും മൂന്ന് മരണം; 50-ലധികം പേര്‍ക്ക് പരിക്ക്

Thumbnail

പുരി - ഒഡീഷയിലെ പുരിയിലുള്ള ഗുണ്ടിച്ച ക്ഷേത്രത്തിന് പുറത്ത് ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും മൂന്ന് പേര്‍ മരിക്കുകയും 50-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാര്‍ഷിക രഥയാത്ര ഉത്സവത്തില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് ഭക്തരാണ് പുരിയില്‍ തടിച്ചുകൂടിയിരിക്കുന്നത്.

പുലര്‍ച്ചെ 4 മണിക്കും 4:20-നും ഇടയ്ക്ക് സാരദബാലിയില്‍ വെച്ച് ആചാരാനുഷ്ഠാന വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനം ജനക്കൂട്ടത്തിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. തീര്‍ത്ഥാടകരുടെ വര്‍ദ്ധിച്ചുവരുന്ന എണ്ണം നിയന്ത്രിക്കാന്‍ ആവശ്യമായ പോലീസ് സംവിധാനങ്ങളോ ഉദ്യോഗസ്ഥരോ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു.

പരിക്കേറ്റവരില്‍ ചിലരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചതായും, മറ്റുള്ളവര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്നും, എന്നാല്‍ മരിച്ചവരുടെ വിവരങ്ങള്‍ സ്ഥിരീകരിച്ച് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി, 'ഈ അനാസ്ഥ അക്ഷന്തവ്യമാണ്' എന്ന് പ്രതികരിച്ചു. 'ഈ അനാസ്ഥ ക്ഷമിക്കാന്‍ കഴിയാത്തതാണ്. സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഉടനടി അന്വേഷണം നടത്തും, ഉത്തരവാദികള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,' മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.

തിക്കും തിരക്കുമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷം, സംസ്ഥാന സര്‍ക്കാര്‍ വികസന കമ്മീഷണര്‍ അനു ഗാര്‍ഗിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും പുരി കളക്ടര്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ സ്വാമിനെയും എസ്പി വിനീത് അഗര്‍വാളിനെയും സ്ഥലം മാറ്റുകയും ചെയ്തു.

ചഞ്ചല്‍ റാണയെ പുതിയ കളക്ടറായി നിയമിച്ചു, മുമ്പ് എസ്പിയായി സേവനമനുഷ്ഠിച്ച പിനാക് മിശ്രയ്ക്ക്, അഗര്‍വാളിന്റെ ചുമതല നല്‍കി. 'ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിന്' രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.

മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025