തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്തു. തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. പോർട്ട് ഓപ്പറേഷൻ സെന്റർ നടന്നു കണ്ട ശേഷം 11 മണിയോടെയാണു മോദി ഉദ്ഘാടന വേദിയിൽ എത്തിയത്. പന്ത്രണ്ടോടെ മടങ്ങും. കമ്മിഷനിങ് ചടങ്ങില്‍ പ്രധാനമന്ത്രിയെ കൂടാതെ പ്രസംഗിക്കുന്നത് മൂന്നു പേര്‍ മാത്രം. മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ മന്ത്രി വി.എന്‍.വാസവനും മാത്രമാണ് പ്രസംഗിക്കാന്‍ അവസരം ലഭിക്കുന്നത്. പ്രധാനമന്ത്രി 45 മിനിറ്റും മുഖ്യമന്ത്രി 5 മിനിറ്റും വാസവന്‍ 3 മിനിറ്റും സംസാരിക്കും. അഭിമാനമൂഹൂർത്തത്തിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു.
Related News