l o a d i n g

ഗൾഫ്

യുഎസ്-ഇറാന്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് ഇസ്ലാമാബാദില്‍ തുടക്കം; പാക് കരസേനാ മേധാവി മധ്യസ്ഥന്‍

Thumbnail

ഇസ്ലാമാബാദ്: പതിറ്റാണ്ടുകള്‍ നീണ്ട ശത്രുതയ്ക്കും ആറാഴ്ചത്തെ യുദ്ധത്തിനും വിരാമമിടാന്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ തുടക്കമായി. പാക് കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീറിന്റെ സാന്നിധ്യത്തിലാണ് സെറീന ഹോട്ടലില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള നയതന്ത്ര കൂടിക്കാഴ്ചയാണിത്.

അമേരിക്കന്‍ ഭാഗത്തുനിന്നും വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍ എന്നിവര്‍ പങ്കെടുക്കുമ്പോള്‍, ഇറാന്റെ ഭാഗത്തുനിന്നും സ്പീക്കര്‍ മുഹമ്മദ് ബഖീര്‍ ഖാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം, ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശം, ഉപരോധങ്ങള്‍ നീക്കല്‍, യുദ്ധം അവസാനിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ പത്തിന നിര്‍ദ്ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. സാമ്പത്തിക, സൈനിക, നിയമ, ആണവ വിഷയങ്ങളില്‍ സാങ്കേതിക വശങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതികള്‍ രൂപീകരിച്ചതായി ഇറാന്‍ അറിയിച്ചു.

ലബനന്‍ വിഷയത്തിലാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. വെടിനിര്‍ത്തല്‍ ലബനനിലെ ഹിസ്ബുള്ളയ്ക്കും ബാധകമാണെന്ന് ഇറാനും പാകിസ്താനും വാദിക്കുമ്പോള്‍, ഇത് ലബനന് ബാധകമല്ലെന്ന നിലപാടിലാണ് അമേരിക്കയും ഇസ്രായേലും.

ഫെബ്രുവരി 28-ന് ഇറാനിലെ ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ യുഎസ്-ഇസ്രായേല്‍ സഖ്യം നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. ഇത് ആഗോളതലത്തില്‍ വലിയ എണ്ണക്ഷാമത്തിനും സാമ്പത്തിക മാന്ദ്യത്തിനും കാരണമായി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധര്‍, കരസേനാ മേധാവി ആസിം മുനീര്‍ എന്നിവര്‍ ആഴ്ചകളായി നടത്തിയ നയതന്ത്ര നീക്കങ്ങളാണ് ഇസ്ലാമാബാദിനെ ഈ സമാധാന ചര്‍ച്ചകളുടെ വേദിയാക്കിയത്.

അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി യുദ്ധത്തില്‍ നിന്ന് മാന്യമായ ഒരു പിന്മാറ്റമാണ് ട്രംപ് ലക്ഷ്യമിടുന്നത്. ചര്‍ച്ചകള്‍ എത്ര ദിവസം നീണ്ടുനില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും പാക് വൃത്തങ്ങള്‍ അറിയിച്ചു.

ഫോട്ടോ: പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും കൈകൊടുക്കുന്നു.

Latest News

 പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
April 21, 2026
 ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
April 21, 2026
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
April 21, 2026
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
April 21, 2026
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
April 21, 2026
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
April 21, 2026
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
April 21, 2026
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
April 21, 2026
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
April 20, 2026
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
April 20, 2026