l o a d i n g

കായികം

ഗസ്സക്കൊപ്പം നില്‍ക്കുന്ന ഇറ്റാലിയന്‍ ആരാധകര്‍

മുനീര്‍ വാളക്കുട

Thumbnail

മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൂട്ടക്കൊലകളാണ് രണ്ടുവര്‍ഷത്തോളമായി ഗസ്സക്കുമേല്‍ ഇസ്രായേല്‍ നടത്തുന്നത്. ഭക്ഷണവും മരുന്നും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചും പട്ടിണിക്കിട്ടും ഇസ്രായേലിന്റെ നരനായാട്ട് ഇപ്പോഴും തുടരുകയാണ്. കൊച്ചുകുട്ടികളും സ്ത്രീകളും പ്രായമായവരുമൊക്കെ ആ നരകയാതന അനുഭവിക്കുന്നത് നാം നിത്യേന കാണുകയാണ്. ഒരു സയണിസ്റ്റ് രാഷ്ട്രം കാലങ്ങളായി നടത്തിവരുന്ന കൊടിയ വംശഹത്യക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്. ഫുട്‌ബോള്‍ മൈതാനങ്ങളിലും അത്തരം പ്രതിഷേധങ്ങള്‍ ഉയരാറുണ്ട്.

കഴിഞ്ഞയാഴ്ച ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇറ്റലി- ഇസ്രായേല്‍ മത്സരം നടന്ന ഡെബ്രസന്‍ ( ഹംഗറി) പട്ടണത്തിലെ നാഗ്യെര്‍ദേയ് മൈതാനവും അത്തരമൊരു പ്രതിഷേധത്തിന് സാക്ഷിയായി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിനു മുന്നോടിയായി മൈതാനത്ത് ഇസ്രായേല്‍ ദേശീയ ഗാനമുയരുമ്പോഴായിരുന്നു ഗാലറിയില്‍ ഇറ്റാലിയന്‍ ആരാധകരുടെ പ്രതിഷേധമുയര്‍ന്നത്. ഗാലറിയില്‍ നിന്നും മുഖം തിരിഞ്ഞുനിന്ന ആരാധകര്‍ ' സ്റ്റോപ്പ്' ബോര്‍ഡുകള്‍ ഉയര്‍ത്തി തങ്ങളുടെ പ്രതിഷേധം ഇസ്രായേലിനെ അറിയിച്ചു. ഇത് ആദ്യമല്ല ഇറ്റാലിയന്‍ ആരാധകര്‍ ഇസ്രായേലിന് യുദ്ധവിരുദ്ധ സന്ദേശം നല്‍കുന്നത്. കഴിഞ്ഞവര്‍ഷം ബുഡാപെസ്റ്റില്‍ നടന്ന നാഷന്‍സ് ലീഗ് മത്സരത്തിലും ഇസ്രായേലിന്റെ ദേശീയ ഗാനമുയരുമ്പോള്‍ നിറഞ്ഞ കൂവലൂടെയാണ് ആരാധകര്‍ എതിരേറ്റത്. അതിനിടെ മാസങ്ങള്‍ക്ക് മുമ്പ് ലോകരാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും അഭ്യര്‍ത്ഥന തള്ളി ഗസ്സയിലെ നരഹത്യ തുടരുന്ന ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ പരിശീലകരുടെ സംഘടന രംഗത്ത് എത്തിയിരുന്നു.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇസ്രായേലിനെതിരെ ഇറ്റലി വിജയം നേടിയിരുന്നു. മത്സരശേഷം മുന്‍ താരവും ഇപ്പോഴത്തെ പരിശീലകനുമായ ഗെന്നാരോ ഗട്ടൂസയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
' കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്ന വിവാദ ടീമിനെ ( ഇസ്രായേല്‍) ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നു. ഈ വിജയത്തില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. '
2023 ഒക്ടോബറിലാണ് ഇസ്രായേല്‍ ഗസ്സക്കുമേല്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്. ഈ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ 65,000 ത്തോളം മനുഷ്യരാണ് അവിടെ കൊല്ലപ്പെട്ടത്.

Latest News

 'ഒലീവിലകളും എണ്ണപ്പാടങ്ങളും',  പുസ്തകം പുറത്തിറങ്ങി
'ഒലീവിലകളും എണ്ണപ്പാടങ്ങളും', പുസ്തകം പുറത്തിറങ്ങി
February 13, 2026
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
February 13, 2026
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
February 13, 2026
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം:  നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
February 13, 2026
യാത്രക്കാരുടെ വര്‍ധനവ്:  കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
യാത്രക്കാരുടെ വര്‍ധനവ്: കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
February 13, 2026
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
February 13, 2026
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
February 13, 2026
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
February 13, 2026
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
February 12, 2026
 ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
February 12, 2026