l o a d i n g

വേള്‍ഡ്

'ഇന്ത്യയും ചൈനയും നരകക്കുഴികള്‍'; വംശീയ പരാമര്‍ശമുള്ള കുറിപ്പ് പങ്കുവെച്ച് ട്രംപ്, ഇതേക്കുറിച്ച് ഇപ്പോഴൊന്നും പറയാനില്ലെന്ന് ഇന്ത്യ

Thumbnail

വാഷിംഗ്ടണ്‍: ഇന്ത്യയെയും ചൈനയെയും അധിക്ഷേപിച്ചുകൊണ്ടുള്ള വംശീയ പരാമര്‍ശങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കല്‍ സാവേജിന്റെ കുറിപ്പാണ് ട്രംപ് റീപോസ്റ്റ് ചെയ്തത്. അമേരിക്കയിലെ 'ബര്‍ത്ത് റൈറ്റ് സിറ്റിസണ്‍ഷിപ്പ്' (അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുന്ന നിയമം) നിര്‍ത്തലാക്കണമെന്ന വാദത്തിനിടെയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായത്.

'ലാപ്‌ടോപ്പുമായി എത്തുന്ന ഗുണ്ടകള്‍'
ഇന്ത്യക്കാരെയും ചൈനക്കാരെയും 'ലാപ്‌ടോപ്പുമായി എത്തുന്ന ഗുണ്ടകള്‍' എന്നാണ് സാവേജ് തന്റെ കുറിപ്പില്‍ വിശേഷിപ്പിക്കുന്നത്. 'ഒമ്പതാം മാസത്തില്‍ ഗര്‍ഭിണികള്‍ അമേരിക്കയിലെത്തി കുഞ്ഞിന് ജന്മം നല്‍കുന്നു. ആ കുഞ്ഞ് ഉടന്‍ അമേരിക്കന്‍ പൗരനാകുന്നു. പിന്നാലെ ഇന്ത്യയില്‍ നിന്നോ ചൈനയില്‍ നിന്നോ മറ്റ് 'നരകക്കുഴികളില്‍' (Hell-holes) നിന്നോ ഉള്ള അവരുടെ കുടുംബം മുഴുവന്‍ ഇവിടേക്ക് എത്തുന്നു,' സാവേജ് ആരോപിച്ചു.

മാഫിയ കുടുംബങ്ങള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ നാശം ഈ കുടിയേറ്റക്കാര്‍ അമേരിക്കയ്ക്ക് വരുത്തിയെന്നും ഇവര്‍ അമേരിക്കന്‍ പതാകയെ ചവിട്ടിമെതിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. കാലിഫോര്‍ണിയയിലെ ഹൈടെക് കമ്പനികളില്‍ വെളുത്ത വര്‍ഗക്കാര്‍ക്ക് ജോലി ലഭിക്കാത്ത സാഹചര്യം വന്നതോടെയാണ് താന്‍ ഇന്ത്യക്കാരെ എതിര്‍ത്തു തുടങ്ങിയതെന്നും സാവേജ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ പ്രതികരണം
ട്രംപിന്റെ വിവാദ പോസ്റ്റിനെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതേക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്ന് പ്രതികരിച്ചു. 'ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടു. അതില്‍ കൂടുതല്‍ ഇപ്പോള്‍ ഒന്നും പറയാനില്ല,' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.

അമേരിക്കയല്ലാതെ മറ്റൊരു രാജ്യത്തും മണ്ണില്‍ ജനിച്ചതുകൊണ്ട് മാത്രം പൗരത്വം നല്‍കുന്ന രീതിയില്ലെന്ന തെറ്റായ അവകാശവാദം ട്രംപ് നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍ കാനഡയും മെക്‌സിക്കോയും ഉള്‍പ്പെടെ മുപ്പതിലധികം രാജ്യങ്ങളില്‍ ഈ നിയമമുണ്ട്. 2025-ല്‍ രണ്ടാം തവണ അധികാരമേറ്റതിന് പിന്നാലെ, ഈ പൗരത്വ അവകാശം നിര്‍ത്തലാക്കിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടിരുന്നു.

നിലവില്‍ ഈ വിഷയം യുഎസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 'ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം നിലനില്‍ക്കുന്ന ഈ അവകാശത്തിനെതിരെ കോടതി വിധി വന്നില്ലെങ്കില്‍ അമേരിക്കയുടെ അന്തസ്സ് തകരും' എന്നാണ് ട്രംപിന്റെ വാദം.

Latest News

ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
June 18, 2026
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
June 18, 2026
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
June 18, 2026
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
June 18, 2026
 പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
June 17, 2026
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
June 17, 2026
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
June 17, 2026
 ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
June 17, 2026
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
June 17, 2026
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
June 17, 2026