l o a d i n g

വേള്‍ഡ്

'ഞാനില്ലായിരുന്നെങ്കില്‍ മൂന്നരക്കോടി പേര്‍ ചത്തൊടുങ്ങിയേനെ'; ഇന്ത്യ-പാക് യുദ്ധം തടഞ്ഞെന്ന് വീണ്ടും ട്രംപിന്റെ 'ബോംബ്'

Thumbnail


വാഷിംഗ്ടണ്‍: ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സമാധാനദൂതന്‍ താനാണെന്ന് ഒരിക്കല്‍കൂടി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ രണ്ടാം ഊഴത്തിലെ ആദ്യ 'സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍' പ്രസംഗത്തിലാണ്, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവയുദ്ധം തടഞ്ഞത് താനാണെന്ന വിസ്മയിപ്പിക്കുന്ന അവകാശവാദം ട്രംപ് ഉന്നയിച്ചത്. താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' വഴി 3.5 കോടി ജനങ്ങള്‍ കൊല്ലപ്പെടുമായിരുന്നു എന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നോട് പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി.


അധികാരമേറ്റ് വെറും പത്ത് മാസത്തിനുള്ളില്‍ എട്ട് വലിയ യുദ്ധങ്ങളാണ് താന്‍ അവസാനിപ്പിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ - പാകിസ്ഥാന്‍ ആണവ സംഘര്‍ഷം, ഇസ്രായേല്‍ - ഹമാസ്, ഇസ്രായേല്‍ - ഇറാന്‍ പോരാട്ടങ്ങള്‍.
ഈജിപ്ത് - എത്യോപ്യ തര്‍ക്കം, സര്‍ബിയ - കൊസോവോ, അര്‍മേനിയ - അസര്‍ബൈജാന്‍ തുടങ്ങിയവയാണ് ഇതില്‍ പ്രധാനം.

'ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു ആണവയുദ്ധം തന്നെ ഉണ്ടായേനെ. എന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മൂന്നരക്കോടി ആളുകള്‍ മരിക്കുമായിരുന്നു എന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി എന്നോട് പറഞ്ഞത്,' ട്രംപ് സഭയില്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചത്. മെയ് 7-ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ് ഭീകരതാവളങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യയുടെ നീക്കം. നാല് ദിവസം നീണ്ടുനിന്ന ഈ സൈനിക നടപടിയില്‍ അമേരിക്ക മാധ്യസ്ഥം വഹിച്ചുവെന്നാണ് ട്രംപിന്റെ വാദം.

ട്രംപിന്റെ അവകാശവാദങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. യുദ്ധം തടയാന്‍ ട്രംപ് എന്ത് പങ്ക് വഹിച്ചു എന്ന ചോദ്യത്തിന്, 'അമേരിക്ക ആ സമയത്ത് അമേരിക്കയില്‍ തന്നെയായിരുന്നു' എന്നായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പരിഹാസം കലര്‍ന്ന മറുപടി.

മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇന്ത്യ നിഷേധിച്ചു. പാകിസ്ഥാന്‍ മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ നേരിട്ട് ഇന്ത്യന്‍ അധികൃതരെ ഹോട്ട്ലൈനില്‍ വിളിച്ച് ആക്രമണം നിര്‍ത്താന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നും, ഇതേത്തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ ധാരണ ഉണ്ടായതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

ട്രംപിന്റെ വെളിപ്പെടുത്തല്‍ പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തത് പാകിസ്ഥാനായിരുന്നു. എന്നാല്‍, ഇന്ത്യയുടെ ആക്രമണത്തില്‍ തങ്ങള്‍ എത്രത്തോളം ഭയപ്പെട്ടിരുന്നു എന്ന് ലോകത്തിന് മുന്നില്‍ ട്രംപ് തന്നെ തുറന്നുപറഞ്ഞത് ഇസ്ലാമാബാദിന് വലിയ നാണക്കേടായി മാറി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം സ്തംഭിച്ചു; നയതന്ത്ര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍, ഭീഷണിയുമായി ട്രംപ്
ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം സ്തംഭിച്ചു; നയതന്ത്ര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍, ഭീഷണിയുമായി ട്രംപ്
April 19, 2026
മലപ്പുറം സ്വദേശി യാമ്പുവില്‍ ഹൃദയാഘാതംമൂലം മരിച്ചു
മലപ്പുറം സ്വദേശി യാമ്പുവില്‍ ഹൃദയാഘാതംമൂലം മരിച്ചു
April 19, 2026
സൗദിയില്‍  ഒരാഴ്ചയ്ക്കിടെ 14,487 നിയമലംഘകര്‍ പിടിയില്‍; നാടുകടത്തല്‍ തുടരുന്നു
സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 14,487 നിയമലംഘകര്‍ പിടിയില്‍; നാടുകടത്തല്‍ തുടരുന്നു
April 19, 2026
ലബനനില്‍ സമാധാന സേനയ്ക്ക് നേരെ ആക്രമണം: ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ക്ക് പരിക്ക്
ലബനനില്‍ സമാധാന സേനയ്ക്ക് നേരെ ആക്രമണം: ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ക്ക് പരിക്ക്
April 19, 2026
ലണ്ടനിലെ തേംസ് നദിയില്‍ മുങ്ങി മരിച്ച കീര്‍ത്തിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും
ലണ്ടനിലെ തേംസ് നദിയില്‍ മുങ്ങി മരിച്ച കീര്‍ത്തിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും
April 19, 2026
ദുബായില്‍ തര്‍ക്കം പരിഹരിക്കാനെത്തിയ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയും മലയാളി
ദുബായില്‍ തര്‍ക്കം പരിഹരിക്കാനെത്തിയ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയും മലയാളി
April 19, 2026
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു; കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്; ബ്ലാക്ക്‌മെയില്‍ ചെയ്യാമെന്ന് കരുതേണ്ടെന്ന് ട്രംപ്, ഇന്ത്യ ഇറാന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ആശങ്ക അറിയിച്ചു
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു; കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്; ബ്ലാക്ക്‌മെയില്‍ ചെയ്യാമെന്ന് കരുതേണ്ടെന്ന് ട്രംപ്, ഇന്ത്യ ഇറാന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ആശങ്ക അറിയിച്ചു
April 19, 2026
  വിശുദ്ധ കഅബയിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മികവാര്‍ന്ന മിനുക്കുപണികള്‍
വിശുദ്ധ കഅബയിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മികവാര്‍ന്ന മിനുക്കുപണികള്‍
April 18, 2026
കെ.എം. സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
കെ.എം. സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
April 18, 2026
 ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ആഘോഷിച്ചു
ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ആഘോഷിച്ചു
April 18, 2026