l o a d i n g

സാംസ്കാരികം

സൗദി മലയാളീ സമാജം സാഹിതീയം പുസ്തകചര്‍ച്ച

Thumbnail

ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റര്‍ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചര്‍ച്ചയും സംഘടിപ്പിച്ചു. കാലാതീതമായി വായനക്കാരുടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്ന എം.ടിയുടെ ജനപ്രിയ നോവല്‍ 'മഞ്ഞ്', 2025ലെ വയലാര്‍ അവാര്‍ഡ് നേടിയ ഇ സന്തോഷ് കുമാറിന്റെ കൃതി 'തപോമയിയുടെ അച്ഛന്‍' എന്നിവയാണ് സാഹിതീയം വേദിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.

മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.ടി അലവി ഉദ്ഘാടനം ചെയ്തു. സമാജം ദേശീയാധ്യക്ഷനും എഴുത്തുകാരനുമായ മാലിക് മഖ്ബൂല്‍ മഞ്ഞും, ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ഗായത്രി ബിജു തപോമയിയുടെ അച്ഛനും അവതരിപ്പിച്ചു.

മഞ്ഞുപോല്‍ മരവിപ്പുളവാക്കുന്ന കാത്തിരിപ്പാണ് മഞ്ഞിലുടനീളം. സ്ഥലവും, കാലവും, കാലവസ്ഥയുമെല്ലാം കഥാപാത്രങ്ങളായി മാറുന്ന ഒരു ഗദ്യകവിത പോലെ ഹൃദ്യമാണിത്, നൈനിറ്റാളിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട , പ്രണയത്തിനും വിരഹത്തിനുമൊപ്പം പച്ചയായ മനുഷ്യജീവിതങ്ങളുടെ നിസ്സഹായതയും വരച്ചു കാണിക്കുന്ന ഒരു ഭാവകാവ്യം പോലെ മനോഹരമായ കൃതിയാണ് മഞ്ഞ്. പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പുകള്‍ക്ക് പോലും സൗന്ദര്യമുണ്ടെന്ന് പഠിപ്പിച്ചു തരുന്നുണ്ട് എം.ടിയുടെ വേറിട്ട രചനയായ മഞ്ഞെന്നും മാലിക് മഖ്ബൂല്‍ പറഞ്ഞു.

ദശകങ്ങളായി അഭയാര്‍ത്ഥി പ്രവാഹങ്ങളിലലിഞ്ഞു ചേര്‍ന്നു നില്‍ക്കുന്ന കൊല്‍ക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട മികച്ച നോവലാണ് താപോമയിയുടെ അച്ഛന്‍. അഭയാര്‍ത്ഥികള്‍ക്കായ് 'ഷെല്‍റ്റര്‍' എന്ന സംഘടനയുമായി ഇറങ്ങിതിരിച്ച തപോമയി ബറുവ എന്ന ചെറുപ്പക്കാരന്റെയും അയാളുടെ അച്ഛന്‍ ഗോപാല്‍ ബറുവയുടെയും കഥപറയുന്ന ഈ നോവല്‍, മേല്‍വിലാസം നഷ്ടപ്പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെയും നോവിന്റെയും നേര്‍ക്കാഴ്ച്ച കൂടിയാണെന്നു തന്നെ പറയാം. മനുഷ്യജീവിതത്തിലേ തീവ്രവ്യഥകളെയും, ആത്മബന്ധങ്ങളെയും സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്ന, അതുവഴി ഒരു ഗൂഢലിപിയുടെ ഉള്‍ക്കാഴ്ചകളിലേയ്ക്ക് വായനക്കാരെ എത്തിക്കുന്ന രചനയുടെ ഇന്ദ്രജാലമാണ് തപോമയിയുടെ അച്ഛനില്‍ ഉള്ളതെന്ന് ഗായത്രി ബിജു പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം ഒട്ടനവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ആബിദ് അടിവാരം, ഷാജി മതിലകം, ഷബീര്‍ ചാത്തമംഗലം, ഷബ്ന നജീബ്, അനില്‍ റഹീമ, മുസ്തഫ കണ്ണൂര്‍, ലുഖ്മാന്‍ വിളത്തൂര്‍, നജ്മുസമാന്‍ നിലമ്പൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. റഹൂഫ് ചാവക്കാട് മോഡറേറ്റര്‍ ആയിരുന്നു. സൗദി മലയാളി സമാജം ഭാരവാഹികള്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ ലീനാ ഉണ്ണികൃഷ്ണന്‍ സ്വാഗതവും നജ്മുസമാന്‍ കുളങ്ങരതൊടി നന്ദിയും പറഞ്ഞു.

Latest News

ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
June 18, 2026
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
June 18, 2026
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
June 18, 2026
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
June 18, 2026
 പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
June 17, 2026
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
June 17, 2026
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
June 17, 2026
 ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
June 17, 2026
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
June 17, 2026
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
June 17, 2026