l o a d i n g

സാംസ്കാരികം

ചിരിയില്‍ പൊതിഞ്ഞ സത്യങ്ങള്‍; മരണത്തെയും നിര്‍ഭയം നേരിട്ട 'ലാഫിങ് വില്ല'യുടെ ഉടമ

Thumbnail

മലയാളികളെ ഒരു കാലഘട്ടം മുഴുവന്‍ പൊട്ടിച്ചിരിപ്പിക്കുകയും, പിന്നീട് ഗൗരവമേറിയ വേഷങ്ങളിലൂടെ ചിന്തിപ്പിക്കുകയും ചെയ്ത സലിം കുമാര്‍, ജീവിതത്തിലും താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ തന്നെ വ്യത്യസ്തനായിരുന്നു. സിനിമയില്‍ ഹാസ്യവേഷങ്ങളില്‍ മാത്രം ഒതുങ്ങിനിന്നവരില്‍ നിന്ന് വ്യത്യസ്തമായി, 'അച്ഛനുറങ്ങാത്ത വീട്', 'ആദാമിന്റെ മകന്‍ അബു', 'പെരുമഴക്കാലം' തുടങ്ങിയ ചിത്രങ്ങളിലൂടെ താനൊരു മികച്ച നടനാണെന്ന് അദ്ദേഹം തെളിയിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത് കാലത്തിന്റെ കാവ്യനീതിയായാണ് മലയാളികള്‍ കണ്ടത്.

അഞ്ചാം വയസ്സുവരെ താന്‍ ഒരു 'മുസ്ലി'മായിരുന്നുവെന്നും, പിന്നീട് വിശാല ഹിന്ദുവായി മാറിയെന്നും സലിം കുമാര്‍ പലപ്പോഴും തമാശരൂപേണ പറഞ്ഞിട്ടുണ്ട്. നവോത്ഥാന നായകന്‍ സഹോദരന്‍ അയ്യപ്പന്റെ ആശയങ്ങളില്‍ ആകൃഷ്ടരായ അച്ഛന്‍ ഗംഗാധരന്‍, ജാതി തിരിച്ചറിയാതിരിക്കാനാണ് മകന് 'സലിം' എന്ന് പേരിട്ടത്. എന്നാല്‍ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍, പേര് മുസ്ലിമിന്റേതാണെന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞതോടെ, അധ്യാപകര്‍ ചേര്‍ന്ന് 'കുമാര്‍' കൂടി നല്‍കി അദ്ദേഹത്തെ ഹിന്ദുവാക്കുകയായിരുന്നു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് വിശ്വസിച്ച സലിം, ജാതിയുടെ പേരില്‍ നടക്കുന്ന അഭ്യാസപ്രകടനങ്ങളെ എന്നും പരിഹസിച്ചിരുന്നു.

ജീവിതത്തിലും സിനിമയിലും ഒട്ടേറെ അവഗണനകള്‍ നേരിട്ട വ്യക്തിയായിരുന്നു അദ്ദേഹം. തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയ അതേ സംവിധായകന്‍ ജൂറി ചെയര്‍മാനായ വേദിയില്‍ നിന്നാണ് അദ്ദേഹത്തിന് ആദ്യത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. പലതവണ സോഷ്യല്‍ മീഡിയയില്‍ മരണവാര്‍ത്തകള്‍ പ്രചരിച്ചപ്പോഴും, ആ മരണവാര്‍ത്തകളോട് സലിം പ്രതികരിച്ചത് മാസ്റ്റര്‍പീസ് ആയ ആ ചിരിയോടെയായിരുന്നു. ''ആരെങ്കിലും ഒരാള്‍ എവിടെയോ ഇരുന്ന് നമ്മുടെ മരണം തീരുമാനിക്കുകയാണ്, വന്നു വന്ന് കാലന്റെ റോള്‍ പോലും ഇവര്‍ ഏറ്റെടുത്തു കഴിഞ്ഞു'' എന്ന് പറഞ്ഞാണ് അദ്ദേഹം അതിനെ മറികടന്നത്.

''ജീവിതത്തില്‍ രണ്ട് പേരോട് മാത്രമാണ് എനിക്ക് നന്ദിയും കടപ്പാടുമുളളത്. ഒന്ന് എന്റെ അമ്മയോട്. മറ്റൊന്ന് ചിരിയോട്'' എന്ന് പലവട്ടം അദ്ദേഹം പറഞ്ഞിട്ടുണ്ട്. ചിരിപ്പിച്ച് കിട്ടിയ കാശുകൊണ്ടാണ് താന്‍ വീട് വച്ചതെന്നും, അതുകൊണ്ടാണ് അതിന് 'ലാഫിങ് വില്ല' എന്ന് പേരിട്ടതെന്നും അദ്ദേഹം അഭിമാനത്തോടെ ഓര്‍ക്കുമായിരുന്നു. ഹാസ്യനടന്‍ എന്ന ലേബല്‍ ഒരിക്കലും അദ്ദേഹത്തിന് ഒരു ഭാരമായിരുന്നില്ല.

വിമര്‍ശിക്കുന്നവരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നവര്‍ക്കിടയില്‍, തികഞ്ഞ സഹനശീലത്തോടെ നിലകൊണ്ട കലാകാരനായിരുന്നു അദ്ദേഹം. തന്നെ വേദനിപ്പിച്ച വ്യക്തികളെ പോലും, അവരുടെ കഴിവുകളെ ആദരിക്കാന്‍ മടി കാണിക്കാത്ത മഹാമനസ്‌കത അദ്ദേഹത്തിനുണ്ടായിരുന്നു. മാരകമായ കരള്‍രോഗം ബാധിച്ച് ജീവിതത്തിന്റെ അവസാന നാളുകളില്‍ നില്‍ക്കുമ്പോള്‍ പോലും, മരണത്തെ ഭയപ്പെടാതെ, അസ്തമയത്തെക്കുറിച്ചുള്ള തിരിച്ചറിവോടെ പോസിറ്റീവായി അദ്ദേഹം ചിന്തിച്ചു.

''ഞാനുണ്ട് കൂടെ..'' എന്ന് മറ്റൊരാള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് വിശ്വസിച്ച സലിം കുമാര്‍, താന്‍ വിശ്വസിച്ച രാഷ്ട്രീയത്തിനും മൂല്യങ്ങള്‍ക്കും വേണ്ടി അവസാന ശ്വാസം വരെ ഉറച്ചുനിന്നു. തമാശകളില്‍ പൊതിഞ്ഞ് വലിയ സാമൂഹിക സത്യങ്ങള്‍ തുറന്നു പറഞ്ഞും, ദ്രോഹിച്ചവരെപ്പോലും സ്‌നേഹം കൊണ്ട് തിരുത്തിയും ജീവിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട താരം, ചിരിയുടെ വലിയൊരു ലോകം ബാക്കിവെച്ചാണ് വിടവാങ്ങുന്നത്.

Latest News

ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ  അനുമോദനം
ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ അനുമോദനം
June 13, 2026
സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി
സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി
June 13, 2026
ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി
ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി
June 13, 2026
സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം
സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം
June 13, 2026
  തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
June 13, 2026
ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും
ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും
June 13, 2026
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
June 13, 2026
ഇറാന് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന ആരോപണം നിഷേധിച്ച് യുഎഇ
ഇറാന് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന ആരോപണം നിഷേധിച്ച് യുഎഇ
June 13, 2026
അമേരിക്ക-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ഉടമ്പടിക്ക്  ധാരണ
അമേരിക്ക-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ഉടമ്പടിക്ക് ധാരണ
June 13, 2026
 2026 ലോകകപ്പ് വേദിയില്‍ ചരിത്രം കുറിച്ച് അറബ് താരങ്ങള്‍; ഉദ്ഘാടനച്ചടങ്ങില്‍ തിളങ്ങി നോറ ഫത്തേഹിയും എലിയാനയും
2026 ലോകകപ്പ് വേദിയില്‍ ചരിത്രം കുറിച്ച് അറബ് താരങ്ങള്‍; ഉദ്ഘാടനച്ചടങ്ങില്‍ തിളങ്ങി നോറ ഫത്തേഹിയും എലിയാനയും
June 13, 2026

Related News