l o a d i n g

ഇന്ത്യ

തൃണമൂല്‍ കോണ്‍ഗ്രസില്‍ അപ്രതീക്ഷിത പിളര്‍പ്പ്: നിയമസഭയില്‍ വിമത പക്ഷത്തിന്റെ കരുനീക്കം; 20 എംപിമാര്‍ ബി.ജെ.പിയിലേക്ക്, മമത ബാനര്‍ജിക്ക് കടുത്ത വെല്ലുവിളി

Thumbnail

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസില്‍ (ടിഎംസി) അപ്രതീക്ഷിത ആഭ്യന്തര കലഹം രൂക്ഷമായതോടെ, ഒരു വിഭാഗം എംഎല്‍എമാര്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് പുതിയ നേതൃനിര പ്രഖ്യാപിച്ചു. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ ഇതാദ്യമായാണ് ഇത്രയും വലിയൊരു പിളര്‍പ്പ് ദൃശ്യമാകുന്നത്.

ബുധനാഴ്ച രാവിലെ സസ്‌പെന്‍ഷനിലായ തൃണമൂല്‍ നേതാക്കളായ റിതബ്രത ബാനര്‍ജി, സന്ദീപന്‍ സാഹ എന്നിവരുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാര്‍ നിയമസഭയിലെത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ഒളിഞ്ഞും തെളിഞ്ഞും എത്തിയ നിരവധി എംഎല്‍എമാര്‍ റിതബ്രത ബാനര്‍ജിയുടെ പുതിയ ബ്ലോക്കിന് പിന്തുണ പ്രഖ്യാപിച്ചു. ആകെ 60 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും, ഇതില്‍ 25 പേര്‍ നിലവില്‍ നിയമസഭയില്‍ സന്നിഹിതരാണെന്നും വിമത പക്ഷം അവകാശപ്പെട്ടു.

60 എംഎല്‍എമാരുടെ ഒപ്പടങ്ങിയ കത്ത് സ്പീക്കര്‍ രതീന്ദ്ര ബോസിന് സമര്‍പ്പിച്ചു കൊണ്ടാണ് വിമതര്‍ തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. നിയമസഭാ കക്ഷിയില്‍ പുതിയ നേതൃത്വത്തിന് അംഗീകാരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിപക്ഷ നേതാവ്: റിതബ്രത ബാനര്‍ജി, ചീഫ് വിപ്പ്: അക്രുസ്സമാന്‍, ഡെപ്യൂട്ടി നേതാക്കള്‍: ജാവേദ് ഖാന്‍, സന്ദീപന്‍ സാഹ, ഷിയൂളി സാഹ, സബിന യാസ്മിന്‍. പാര്‍ട്ടിയുടെ നിലവിലെ വിപ്പ് ഘടനയെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് വിമതര്‍ ഈ പ്രഖ്യാപനം നടത്തിയത്.

വൈകുന്നേരത്തോടെ, നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ചേംബറിന്റെ താക്കോല്‍ സ്പീക്കര്‍ രതീന്ദ്ര ബോസ് റിതബ്രത ബാനര്‍ജിക്ക് കൈമാറി. ഇത് രാഷ്ട്രീയമായി വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്. നേരത്തെ സോവന്ദെബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി നിയമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് ഈ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു.

അതേസമയം, താന്‍ ഇപ്പോഴും മമത ബാനര്‍ജിയെ നേതാവായി കാണുന്നുവെന്നും, അവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും അംഗീകാരവും തേടാന്‍ തയ്യാറാണെന്നും റിതബ്രത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. മമത ബാനര്‍ജിയുടെ മരുമകനും പാര്‍ട്ടിയുടെ സംഘടനാ മുഖവുമായ അഭിഷേക് ബാനര്‍ജിയുടെ അധികാരത്തെ പരസ്യമായി ചോദ്യം ചെയ്തുകൊണ്ടാണ് വിമതര്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാരെ മാറ്റി അഭിഷേക് ബാനര്‍ജിയുടെ ശുപാര്‍ശയില്‍ സീറ്റ് നല്‍കിയവരില്‍ പലരും ഇപ്പോള്‍ വിമത പക്ഷത്തുള്ളത് മമതയ്ക്ക് ഇരട്ടി പ്രഹരമായി.

2022-ല്‍ മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയിലുണ്ടായ പിളര്‍പ്പിന് സമാനമായ സാഹചര്യമാണ് ബംഗാളിലുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 'യഥാര്‍ത്ഥ തൃണമൂല്‍' (അസ്ലി തൃണമൂല്‍) ആര് എന്നതിനെ ചൊല്ലിയുള്ള നിയമപോരാട്ടത്തിലേക്കാകും ഇത് വഴിവെക്കുക.

നിയമസഭയ്ക്ക് പുറത്തും പാര്‍ട്ടിയില്‍ അതൃപ്തി പുകയുകയാണ്. മമത ബാനര്‍ജി നടത്തിയ ധര്‍ണ്ണയില്‍ 42 ടിഎംസി എംപിമാരില്‍ ചുരുക്കം പേര്‍ മാത്രമാണ് പങ്കെടുത്തത്. അതിനിടെ 20 തൃണമൂല്‍ എംപിമാര്‍ ബിജെപിയുമായി ആഭിമുഖ്യം പുലര്‍ത്തുന്നുണ്ടെന്നും അവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.. ഉന്നത തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നെന്നും പാര്‍ട്ടി മാറാനുള്ള താല്‍പര്യം ഇവര്‍ പ്രകടിപ്പിച്ചെന്നുമാണ് സൂചന.

പാര്‍ലമെന്റിന്റെ ഇരു സഭകളിലുമായി തൃണമൂല്‍ കോണ്‍ഗ്രസിന് ആകെ 41 എംപിമാരുണ്ട്. ലോക്‌സഭയില്‍ 28 പേരും രാജ്യസഭയില്‍ 13 പേരുമാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ കലാപത്തെ നേരിടുന്ന മമതാ ബാനര്‍ജിക്ക് ഇത് മറ്റൊരു പ്രഹരമായിരിക്കും. പ്രതിപക്ഷ ക്യാമ്പില്‍ എംപിമാരുടെ കാര്യത്തില്‍ രണ്ടാമത്തെ വലിയ ശക്തിയാണ് തൃണമൂല്‍. എംപിമാര്‍ പോയാല്‍ പ്രതിപക്ഷ നിരയില്‍ പാര്‍ട്ടിയുടെ ശക്തി കുറയാനും ഇത് കാരണമാകും. പാര്‍ട്ടിയുടെ അടിത്തറയില്‍ ഉണ്ടായ ഈ വലിയ വിള്ളല്‍ മമത ബാനര്‍ജിക്കും നേതൃത്വത്തിനും വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വെല്ലുവിളിയാകുമെന്നുറപ്പാണ്.


Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി
August 12, 2026
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026