l o a d i n g

ബിസിനസ്

തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഇനി മൂന്നര മണിക്കൂര്‍; 60,000 കോടിയുടെ അതിവേഗ റെയില്‍ പദ്ധതിയുമായി കേരളം

Thumbnail

തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കേരള അതിവേഗ റെയില്‍പ്പാത (KHSR) യാഥാര്‍ത്ഥ്യമാകുന്നു. പൂര്‍ണ്ണമായും ഉയര്‍ന്നുപ്പൊങ്ങിയ പാതയിലൂടെയുള്ള ഈ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ഇരട്ട റെയില്‍പ്പാത യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് വെറും മൂന്നര മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാനാകും. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി) പൊന്നാനി റീജിയണല്‍ ഓഫീസ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് പദ്ധതിയുടെ വിശദാംശങ്ങളുള്ളത്.

60,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി തിരുവനന്തപുരം പൂജപ്പുര മുതല്‍ കണ്ണൂര്‍ മുണ്ടയാട് വരെ 473.20 കിലോമീറ്റര്‍ നീളത്തിലാണ് നിര്‍മ്മിക്കുന്നത്. പാതയിലുടനീളം 23 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. രണ്ട് സ്റ്റേഷനുകള്‍ തമ്മിലുള്ള ശരാശരി ദൂരം 21.5 കിലോമീറ്ററാണ്.

പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ തക്കവണ്ണമാണ് പാത രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എങ്കിലും ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറില്‍ 140 കിലോമീറ്ററും, പരമാവധി പ്രവര്‍ത്തന വേഗത 180 കിലോമീറ്ററുമായിരിക്കും. തുടക്കത്തില്‍ 12 കോച്ചുകളുള്ള (800 സീറ്റുകള്‍) ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക. ഭാവിയില്‍ ഇത് 16 കോച്ചുകളാക്കി ഉയര്‍ത്താന്‍ തക്കവിധമാണ് പ്ലാറ്റ്ഫോമുകള്‍ ക്രമീകരിക്കുന്നത്. മുന്‍കൂട്ടി റിസര്‍വ് ചെയ്തവര്‍ക്ക് മാത്രമായിരിക്കും യാത്ര അനുവദിക്കുക. നിന്ന് യാത്ര ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല.

തിരക്കേറിയ സമയങ്ങളില്‍ (രാവിലെ 6 മുതല്‍ 11 വരെയും, വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെയും) ഓരോ 20 മിനിറ്റിലും, മറ്റ് സമയങ്ങളില്‍ ഓരോ 40 മിനിറ്റിലും ട്രെയിനുകള്‍ സര്‍വീസ് നടത്തും. തുടക്കത്തില്‍ പ്രതിദിനം 54,400 പേര്‍ക്ക് യാത്ര ചെയ്യാം. ഭാവിയില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള 5 മിനിറ്റായി കുറയ്ക്കുന്നതോടെ ഇത് 2.28 ലക്ഷമായി ഉയര്‍ത്താനാകും.

കേരളത്തിലെ നിലവിലുള്ള മൂന്ന് വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചാണ് ഈ പാത കടന്നുപോകുന്നത്. നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പദ്ധതിയുടെ ഭാഗമായി 10 കിലോമീറ്റര്‍ നീളത്തില്‍ പ്രത്യേക റോഡ് സൗകര്യവും ഒരുക്കും. ആഗോള നിലവാരത്തിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഗേജ് ട്രാക്കുകളാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. ബ്രോഡ് ഗേജുകളെ അപേക്ഷിച്ച് ഇതില്‍ ആക്സില്‍ ലോഡ് 15 ടണ്‍ മാത്രമായതിനാല്‍ നിര്‍മ്മാണ-പ്രവര്‍ത്തന ചെലവുകള്‍ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.

ഏറ്റവും കുറഞ്ഞ രീതിയില്‍ മാത്രമേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുകയുള്ളൂ. വെറും 20 മീറ്റര്‍ വീതിയുള്ള ഇടുങ്ങിയ ഭൂമി മാത്രമാണ് നിര്‍മ്മാണത്തിനായി ആവശ്യമായി വരുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം, ഈ ഭൂമി കൃഷിക്കോ കന്നുകാലി മേയ്ക്കലിനോ ആയി ചില നിബന്ധനകളോടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് തന്നെ പാട്ടത്തിന് നല്‍കും. ലോകത്തിലെ ആദ്യത്തെ ഹരിത റെയില്‍ ഇടനാഴി എന്ന പദവിയും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പദ്ധതിക്കാവശ്യമായ മുഴുവന്‍ ഊര്‍ജ്ജവും സ്വന്തം സോളാര്‍ പവര്‍ സിസ്റ്റം വഴിയാണ് ഉത്പാദിപ്പിക്കുക. ഇതില്‍ നിന്നും ലഭിക്കുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരികെ നല്‍കുകയും ചെയ്യും.

സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ അഞ്ച് വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവി വികസനം മുന്നില്‍ക്കണ്ടാണ് ആദ്യഘട്ട രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്കും, കോഴിക്കോട്ട് നിന്ന് കല്‍പ്പറ്റയിലേക്കും, പട്ടാമ്പിയില്‍ നിന്ന് പാലക്കാട്ടേക്കും, തൃശൂരില്‍ നിന്ന് പാലക്കാട്ടേക്കുമുള്ള പാത നീട്ടലുകള്‍ക്ക് സഹായകരമാകുന്ന ജംഗ്ഷന്‍ സ്റ്റേഷനുകള്‍ ആദ്യഘട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കിലോമീറ്ററിന് ശരാശരി 127 കോടി രൂപ നിരക്കില്‍ 60,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ നിര്‍മ്മാണച്ചെലവ് കണക്കാക്കുന്നത്.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി
August 12, 2026
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026