l o a d i n g

കായികം

ഫിഫയുടെ തീരുമാനങ്ങളില്‍ ആശയക്കുഴപ്പം; ക്വാന്‍സായ്ക്ക് വിലക്ക്, ബലോഗുന് ഇളവ്

Thumbnail

ന്യൂയോര്‍ക്ക്: ലോകകപ്പിലെ രണ്ട് റെഡ് കാര്‍ഡ് സംഭവങ്ങളില്‍ ഫിഫ സ്വീകരിച്ച വ്യത്യസ്ത നിലപാടുകള്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. സമാനമായ ഫൗളുകളില്‍ ഇംഗ്ലണ്ട് ഡിഫെന്റര്‍ ജാരെല്‍ ക്വാന്‍സായ്ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക് ലഭിച്ചപ്പോള്‍, യുഎസ് താരം ഫോളറിന്‍ ബലോഗുന് തല്‍ക്കാലത്തേക്ക് വിലക്കില്‍ ഇളവ് ലഭിച്ചതാണ് വിവാദമായത്.

മെക്സിക്കോയ്ക്കെതിരായ മത്സരത്തില്‍ ഗുരുതരമായ ഫൗളിനെ തുടര്‍ന്നാണ് ക്വാന്‍സായ്ക്ക് റെഡ് കാര്‍ഡ് ലഭിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് രണ്ട് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ബോസ്നിയക്കെതിരായ മത്സരത്തില്‍ പുറത്തായ ബലോഗുന് ലഭിച്ച വിലക്ക് ഫിഫ പിന്നീട് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ബലോഗുന്റെ വിലക്ക് ഫിഫയുടെ അച്ചടക്ക ചട്ടപ്രകാരം ഒരു വര്‍ഷത്തേക്ക് മരവിപ്പിച്ചു. എന്നാല്‍ ഈ നടപടിക്കുള്ള കാരണം ഫിഫ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ബലോഗുന്റെ വിഷയം പുനഃപരിശോധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയോട് വ്യക്തിപരമായി ആവശ്യപ്പെട്ടത് വിവാദത്തിന്റെ ആഴം കൂട്ടി. എങ്കിലും ഈ സംഭാഷണം തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്നാണ് ഫിഫയുടെ വിശദീകരണം.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിയമപരമായ സ്ഥിരതയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും, സമാനമായ കുറ്റങ്ങള്‍ക്ക് വ്യത്യസ്തമായ ശിക്ഷാവിധികള്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്നും മുന്‍ ഫിഫ റഫറി ജോനാസ് എറിക്‌സണ്‍ വ്യക്തമാക്കി. ഫിഫയുടെ തീരുമാനത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ചിത്രം: ജൂലൈ 1-ന് കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയില്‍ വെച്ച് നടന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സും ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയും തമ്മിലുള്ള റൗണ്ട് ഓഫ് 32 മത്സരത്തിനിടയില്‍ യുഎസിന്റെ ഫോളറിന്‍ ബലോഗുന് റെഫറി റാഫേല്‍ ക്ലോസ് റെഡ് കാര്‍ഡ് കാണിക്കുന്നു. 2. ജൂലൈ 5-ന് മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്‌ടെകയില്‍ വെച്ച് നടന്ന മെക്സിക്കോയും ഇംഗ്ലണ്ടും തമ്മിലുള്ള റൗണ്ട് ഓഫ് 16 മത്സരത്തിനിടയില്‍ വി.എ.ആര്‍ പരിശോധനയ്ക്ക് ശേഷം ഇംഗ്ലണ്ടിന്റെ ജാരെല്‍ ക്വാന്‍സായ്ക്ക് റഫറി അലിറെസ ഫഘാനി റെഡ് കാര്‍ഡ് കാണിക്കുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
August 13, 2026
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
August 13, 2026
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
August 13, 2026
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026