വെയിലും മഴയും ഒളിച്ചുകളിക്കുന്ന ജൂൺ മാസത്തിലെ ഒരു പ്രഭാതം. വീടിന്റെ അയൽപക്കത്തെ പറമ്പിൽ കൃഷിപ്പണി എടുക്കാൻ വലിയൊരു സംഘം സ്ത്രീകൾ എത്തി. തൊഴിലുറപ്പിന്റെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് വന്ന വീട്ടമ്മമാർ.
അവിടെ കൂരയോ തണലോ ഇല്ലാത്തതിനാൽ കുറേപേർ നമ്മുടെ വീടിന്റെ വരാന്തയിൽ അവരുടെ സഞ്ചികൾ കൊണ്ടുവന്ന് സ്ഥാപിച്ചു ...ഭക്ഷണപ്പൊതികളും മറ്റും ആണതിൽ.
പണിയായുധങ്ങളുമായി അവർ നിരന്നു. പുല്ലു ചെത്തി, ചവർ വാരി, വാനം കോരി, കിളച്ചുമറിച്ച് ആ ഇരുപത് പേർ. മണ്ണിനോട് സ്നേഹിച്ചും കലഹിച്ചും അവര്‍ മുന്നേറി.
ഇടവേളകളിൽ വരാന്തയിൽ വന്നിരുന്ന് ചായ കുടിച്ച്, ചോറുണ്ട്, വെറ്റില മുറുക്കി, വാതോരാതെ സംസാരിച്ചു.
മഴ വരുമ്പോൾ കേറിയും, തോരുമ്പോൾ ഇറങ്ങിയും അവർ പണി തുടർന്നു.
ഇരുപത് തൂമ്പകൾ നനഞ്ഞ മണ്ണിൽ ചിലമ്പൊലി നാദം തീർത്തപ്പോൾ ഇരുപത് നാവുകൾ ഇടതടവില്ലാതെ കലപില വർഷിച്ചു.
ഞാൻ ഓർത്തുപോയി FBയും Instaയും വാട്സാപ്പും ഇല്ലാത്ത ഒരു ലോകത്ത് ജീവിക്കുന്ന കുറേപേർ.. Tariff ഉം 'വോട്ട് ചോരി'യും ഒന്നും അവരെ ആശങ്കപ്പെടുത്തുന്നില്ല, എന്നിട്ടും പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങൾ.
കുടുംബശ്രീ തന്ന പാഠം:
മുഖാമുഖം സംസാരിക്കുന്നത് നേർത്തുപോയ ഇക്കാലത്ത് , സൂർത്തുക്കളെ, സൗഹൃദ സംഭാഷണങ്ങൾ ശക്തമാകട്ടെ.. അതിപ്പോ പറമ്പിലായാലും പാടത്തായാലും ഓഫീസിലോ ജിമ്മിലോ ആയിരുന്നാലും
കടപ്പാട് എഫ് ബി
Related News